Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തീയറ്ററുകളിൽ സെക്കന്റ്‌ ഷോ തിരിച്ചെത്തുന്നു ; സർക്കാർ തീരുമാനം ഉടൻ.

  • Monday 08, 2021
  • KJ
General

കൊവിഡ് പ്രതിസന്ധിക്കിടെ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചെങ്കിലും സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ സെക്കന്‍ഡ് ഷോക്ക് അനുമതി ലഭിച്ചെന്ന് സൂചന. രാവിലെ 12 മുതല്‍ രാത്രി 12 വരെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്താനുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്നറിയുന്നു. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനാനുമതി.
 

കൊവിഡ് നിയന്ത്രണങ്ങളോടെ അമ്ബത് ശതമാനം ആളുകളെ മാത്രം പ്രദര്‍ശിപ്പിച്ചാണ് നിലവില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയന്ത്രണം തുടരും. സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം ഫെബ്രുവരി-മാര്‍ച്ച്‌ റിലീസായി നിശ്ചയിച്ചിരുന്ന 20ലധികം സിനിമകള്‍ മാറ്റിവച്ചിരുന്നു.
 

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്നീ സിനിമകള്‍ ഈയാഴ്ച പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച്‌ 12ന് ഇന്ത്യയൊട്ടാകെ 300 സ്‌ക്രീനുകളിലായാണ് വര്‍ത്തമാനം റിലീസ്. വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായെത്തുന്നത് സെക്കന്‍ഡ് ഷോയ്ക്കാണെന്നും, സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വരുമാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് തിയറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍.