Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണര്‍ ഉള്‍പ്പടെ 13 പേര്‍ മരണമടഞ്ഞ സംഭവം ; ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

  • Monday 06, 2021
  • Anna
General

കൊഹിമ: നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണര്‍ ഉള്‍പ്പടെ 13 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. അസം റൈഫിള്‍സ് ക്യാമ്പിനുനേരെ നാട്ടുകാര്‍ ആക്രമണം നടത്തി. മോണ്‍ നഗരത്തിലെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും തടയുകയും തകര്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആകാശത്തേക്ക് വെടിവച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അസം റൈഫിള്‍സ് അറിയിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി. സംസ്ഥാന തലസ്ഥാനമായ കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവെലും നിര്‍ത്തിവച്ചു. വെടിവയ്പ്പില്‍ മരിച്ച നാട്ടുകാരുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ച പളളിയിലും സംഘര്‍ഷമുണ്ടായി. സംസ്‌കാരം നാളത്തേക്ക് മാറ്റി.

മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് മോണ്‍. ഇവിടെ വിഘടനവാദികളുടെ ആക്രമണത്തെക്കുറിച്ച് സുരക്ഷാസേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനിടെ ഖനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തദ്ദേശവാസികളായ തൊഴിലാളികളെ കണ്ട് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.