Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി

  • Thursday 25, 2021
  • Anna
General

തിരുവനന്തപുരം: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ ഏഡന്‍ അനു അജിത്തിനെ അമ്മ ഏറ്റുവാങ്ങി.

ഡോക്ടറെ ചേംബറിലേക്ക് വിളിപ്പിച്ച്‌ കുഞ്ഞിന് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു കൈമാറ്റം.

തിരുവനന്തപുരം കുടുംബ കോടതിയാണ് കേസ് പരിഗണിച്ചത്. സിഡബ്ല്യുസി ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡിഎന്‍എ ഫലം അനുകൂലമായ സാഹചര്യത്തില്‍ കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ കേസ് ഈ മാസം 30 ന് പരിഗണിക്കാനായിരുന്നു തീരുമാനം. കേസ് പരിഗണിക്കാനെടുത്ത സമയത്ത് കുഞ്ഞിനെ എത്തിക്കാന്‍ സി ഡബ്ല്യു സിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു കോടതി. പാളയത്തെ നിര്‍മലാഭവനില്‍ നിന്നും സര്‍ക്കാര്‍ വാഹനത്തില്‍ പൊലീസ് അകമ്ബടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.

അതേസമയം,​ കുട്ടിയെ ദത്ത് നല്‍കുന്നതില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകള്‍ ഉണ്ടായതായാണ് വനിതാ ശിശുവികസന ഡയറക്‌ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാന്‍ സി ഡബ്ല്യു സി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി ഡബ്ല്യു സി പൊലീസിനെ അറിയിച്ചിരുന്നില്ല, അനുപമ പരാതി നല്‍കിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങളും വീഴ്‌ചകളും ചൂണ്ടികാട്ടുന്നുണ്ട്.

തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ആഗസ്റ്റ് 11ന് സി ഡബ്ല്യു സിയെ സമീപിച്ചിരുന്നു. ആഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്ബതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്‌തു. എന്നാല്‍ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സി ഡബ്ല്യു സി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സി ഡബ്ല്യു സി ആഗസ്റ്റ് 16ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്‌തു.