Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

18 വയസ്സ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീം കോടതി . ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമര്‍ശിച്ചു.

  • Friday 09, 2021
  • Anna
General

ന്യൂഡല്‍ഹി: പതിനെട്ട് വയസ് കഴിഞ്ഞ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശം പൗരനുണ്ടെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്‍കല്‍ എന്നിവയിലൂടെ ഉള്ള നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രിം കോടതിയുടെ വിശദീകരണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയുടെ 14, 21, 25 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കുമെന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു.
18 വയസ് കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടാ എന്നതിന് ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.