Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്.

  • Tuesday 10, 2021
  • Anna
General

കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് ടാക്സ് അടക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇവര്‍ വാഹനം മൊത്തമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ടയറുകളും മാറ്റി. സെര്‍ച്ച്‌ ലൈറ്റുകള്‍ അധികമായി ഘടിപ്പിച്ചു. വാഹനത്തിന്‍റെ നിറം വെള്ളയില്‍നിന്ന് കറുപ്പാക്കി മാറ്റി. ബോഡിയില്‍ ഗ്രാഫിക്സുകള്‍ ഉപയോഗിച്ചു. 

മറ്റുള്ള യാത്രക്കാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. 

ഇതും ഇവര്‍ ലംഘിച്ചു. ഇതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ഓരോ ആള്‍ട്ടറേഷനും 5000 രൂപ വെച്ചാണ് പിഴ ഈടാക്കിയത്. 

വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് മുമ്പ് അപേക്ഷ നല്‍കണം. നിയമത്തിനുള്ളില്‍ നില്‍ക്കുന്നവക്ക് അനുമതി നല്‍കും. രൂപമാറ്റം വരുത്തിയ ശേഷം വാഹനം അധികൃതരെ കാണിക്കണം. എന്നാല്‍, മാത്രമേ വാഹനം പുറത്തിറക്കാന്‍ കഴിയൂ എന്നും ആര്‍.ടി.ഒ അറിയിച്ചു. 

അതേസമയം, തങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് എബിനും ലിബിനും ആരോപിച്ചു. ടാക്സ് അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് ആദ്യം എം.വി.ഡി വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്സിന്‍റെ പേപ്പര്‍ കാണിച്ചപ്പോള്‍ വാഹനം വിട്ടുതന്നു. 

അടുത്ത ദിവസം വീണ്ടും വന്ന് വാഹനം കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ 52,000 പിഴ അടക്കണമെന്നാണ് പറയുന്നത്. ഓഫിസില്‍ അതിക്രമം കാണിച്ചെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച്‌ പൊലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണ്. നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വണ്ടിയെ സ്നേഹിച്ചതിന് കൊലപാതകിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു