Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല് കേരളത്തിന് സ്വന്തം.

  • Wednesday 02, 2021
  • KJ
General

കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല് കേരളത്തിന് സ്വന്തം. കേരളത്തിന്റെയും കര്ണ്ണാടകയുടേയും റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ വാഹനങ്ങളില് പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്ടിസി (KSRTC) എന്ന പേര് ഇനി മുതല് കേരളത്തിന് മാത്രമേ ഉപയോഗിക്കാന് കഴിയൂ.

ഇരു സംസ്ഥാനങ്ങളും പൊതുഗതാഗത സര്വ്വീസുകളില് കെഎസ്ആര്ടിസി എന്ന പേരാണ് വര്ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല് ഇത് കര്ണ്ണാടകയുടേതാണെന്നും കേരള ട്രാന്സ്പോര്ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല് കര്ണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടര്ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്ക്കാരിന് കീഴിലെ രജിസ്ട്രാര് ഓഫ് ട്രേഡ്മാര്ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു.

അതിനെ തുടര്ന്ന് വര്ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില് ട്രേഡ് മാര്ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.