Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അമിത മദ്യപാനത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരണം ; ഇൻഷൂറന്‍സ് തുക നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി.

  • Wednesday 24, 2021
  • KJ
General

ന്യൂഡല്‍ഹി: മദ്യപാനത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചയാളുടെ ബന്ധുവിന് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. അപകടത്തെ തുടര്‍ന്ന് നേരിട്ടുണ്ടായ പരിക്ക് മരണകാരണം ആയാല്‍ മാത്രം ഇന്‍ഷൂറന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി.
 

ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദേശീയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്റെ വിധി ചോദ്യം ചെയ്താണ് മരിച്ചയാളുടെ ബന്ധു സുപ്രീംകോടതിയില്‍ എത്തിയത്. 2009ലായിരുന്നു കമ്മിഷന്റെ വിധി. അപകടമല്ല മരണകാരണം എന്നതിനാല്‍ പോളിസിയുടെ നിബന്ധനകള്‍പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് കമ്മിഷന്‍ വിധിച്ചത്.
 

ഹിമാചല്‍ പ്രദേശ് സംസ്ഥാന വനം കോര്‍പ്പറേഷനില്‍ വാച്ച്‌മാനായി ജോലി ചെയ്തിരുന്നയാള്‍ അമിത മധ്യപാനത്തെ തുടര്‍ന്ന് 1997ലാണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.