Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

  • Tuesday 07, 2021
  • Anna
General

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പഞ്ച്ഷീര്‍ അടക്കം അഫ്ഗാനിസ്താന്റെ മുഴുവന്‍ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. അഫ്ഗാനിസ്താനില്‍ പാകിസ്താന്റെ ഇടപെടലുകള്‍ യോഗം വിലയിരുത്തി.

അഫ്ഗാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന കാര്യവും ചര്‍ച്ചയായി. അഫ്ഗാനിസ്ഥാനിലെ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്‍കിയ വിസകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഇ-വിസയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി.

പാക് ചാര സംഘടനയായ ഐഎസ്‌ഐ അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന പരസ്യ ഇടപെടലും യോഗം വിലയിരുത്തി. അഫ്ഗാനിസ്ഥാനില്‍ എത്തിയ പാക് ചാര സംഘടന ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയിസ് ഹമീദ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കന്‍ പ്രവിശ്യയിലെ സംഘര്‍ഷത്തിലും താലിബാനെ പാകിസ്ഥാന്‍ സഹായിക്കുകയാണ്. താലിബാനും ഹഖ്ഖാനി നെറ്റ് വര്‍ക്കും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഇടപെടലും ഐസ്‌ഐ നടത്തുന്നു എന്നാണ് സൂചന.