Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മച്ചാട് മരം മുറി ; വിവാദ ഉത്തരവ് മറയാക്കിക്കൊണ്ട് തൃശൂരിലും ഗുരുതരമായ മരംകൊള്ള നടന്നതായി റിപ്പോർട്ട്.

  • Monday 14, 2021
  • Anna
General

തൃശൂര്‍: മരം മുറിക്കാന്‍ പാസുകള്‍ അനുവദിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷവും മച്ചാട് റെയ്ഞ്ചിന് കീഴില്‍ മരംമുറിക്കാന്‍ പാസ് അനുവദിച്ചുകൊടുത്തു. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിന് ശേഷം, ഫെബ്രുവരി നാലിന് മരംമുറിക്കാന്‍ പാസ് അനുവദിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

 

വിവാദ ഉത്തരവ് മറയാക്കിക്കൊണ്ട് തൃശൂരിലും ഗുരുതരമായ മരംകൊള്ള നടന്നതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഫെബ്രുവരി നാലിന് മച്ചാട് റെയ്ഞ്ചില്‍ നിന്നും ഒപ്പിട്ടു നല്‍കിയ പാസിന്റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കുന്നതിനാണ് ഈ അനുമതി.

 

മച്ചാട് റെയ്ഞ്ചിലെ ഇളനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഫാത്തിമ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ പാസ് അനുവദിച്ചിരിക്കുന്നത്. തൃശൂരിലെ മൂന്ന് റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മരംമുറി നടന്നെന്ന വനംവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ച് നല്‍കിയത്.